ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ അമേരിക്കയുടെ എഫ്15 യുദ്ധ വിമാനം കുവൈറ്റിൽ തകർന്നുവീണു. വിമാനം തങ്ങൾ വീഴ്ത്തിയതാണെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ കാര്യത്തിൽ വ്യക്തതവന്നിട്ടില്ല.
വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളുമുണ്ട്. വിമാനം തകർന്നുവീഴുന്നതിന്റെയും പൈലറ്റ് രക്ഷപ്പെടുന്നതിന്റെയും ദൃങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു.
ട്രംപിന്റെ ഭ്രാന്തമായ നീക്കങ്ങൾ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അമേരിക്കൻ സൈനികരുടെ ജീവഹാനിയെക്കുറിച്ച് ട്രംപ് ഇപ്പോൾ ആശങ്കപ്പെടുകയാണെന്നും അലി ലാറിജാനി പറഞ്ഞു.